Thursday 31 July 2014

മദ്ധ്യാഹ്നം.....

മുല്ലപൂന്ബോടിയെറ്റ് കിടക്കും കല്ലിനുമുണ്ടാം സൌരഭ്യം എന്ന് പറയുന്നത് ശെരിയാണ്...

വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഇനമായിരുന്നു പണ്ടും, ഈയടുത്ത കാലത്തു എന്നെ വീണ്ടും കണ്ടുമുട്ടുന്നവരേയ്ക്കും ( ഓണ്‍ലൈന്‍), പിന്നെ കേട്ടുമുട്ടുന്ന വരേയ്ക്കും (ഫോണ്‍) . പക്ഷെ കുറച്ചു നാളത്തെ എന്റെ കൂടെയുള്ള സംബന്ധം ഛെ, സംബര്‍ക്കം കൊണ്ട് ഇങ്ങിനെയായി. 

എങ്ങിനെയായി? ന്നാ കഥ കേട്ടോളൂ...ട്ടോ. 

നാല്‍പതിലെത്തിയിട്ടും കൌമാരം വിട്ടു യൌവനത്തിന്റെ പടിപ്പുരയിലേക്ക് കാല്‍ വെച്ചോ എന്ന് കണ്ടാല്‍ സംശയം തോന്നുന്ന എന്റെ ബാല്യകാലസഖി സംസാരത്തിനിടയില്‍ എന്നോട് പറഞ്ഞു....

"ന്റെ കൃഷ്ണ, കണ്ടിട്ട് പ്പോ ഒരിരുപതു വര്‍ഷെന്കിലും ആയിട്ടുണ്ടാവൂലോ.. എന്താ, എങ്ങിന്യ ന്നൊക്കെ ഒരു രൂപോല്യ.. എങ്ങിന്യ നല്ലോണം തടിച്ചോ..? നെറ്റിയില്‍ നിറഞ്ഞു കവിയുന്ന ആ മുടിയൊക്കെ ഇപ്പോഴുന്ടോ..?

മുട്യോക്കെ പോയി കുട്ട്യേ. പണ്ട് നീ ചന്ദനം തേക്കാന്‍ ഇടത്തെ കൈ കൊണ്ട് നെറ്റിയില്‍ വീണു കിടക്കുന്ന മുടി മുകളിലേക്ക് ഉയര്‍ത്തി തൊട്ടതു ഓര്‍മയില്ലേ ? ഒക്കെ പോയി കുട്ട്യേ. കഴിഞ്ഞു പോയ വസന്തത്തിന്റെയോപ്പം കൊഴിഞ്ഞു പോയത് മുടിയോടോപം യൌവ്വനവും കൂടിയായിരുന്നു. ഇപ്പൊ ചന്ദനമുട്ടി എന്റെ വീതിയേറിയ നെറ്റിയില്‍ അരക്കാം.

എനിക്ക് ദീര്‍ഘ നിശ്വാസം; അപ്പുറത്ത് മൌനത്തിന്റെ അള്‍ത്താര.... പതിയെ പൂ വിരിയുന്ന പോലെ അവള്‍ പറഞ്ഞു..

ഒരൂസം ങ്ങോട്ടു വരൂന്നെ, ഒന്ന് കാണാലോ.... വെറുതെ...

കണ്ണുകളില്‍ കൌതുകം,
വാക്കുകള്‍ ഊഷ്മളത,
മുഖത്ത് ലാസ്യം ...

സാക്ഷാല്‍ ആന്ജനെയന്‍ പോലും വീണുപോകുന്ന തരളിതാവസ്ഥ.....

വടക്കാഞ്ചേരി പുലിയല്ലേ, പുലി. പണ്ട് കുറേക്കാലം തിരിഞ്ഞു നോക്കാതെ നടന്നതല്ലേ. അല്പം തമാശയായും ഇച്ചിരി മസില് പിടിച്ചും ഞാന്‍ പറഞ്ഞു....

ഓ, പണ്ട് നടന്നു കെന്ചിയിട്ടു തിരിഞ്ഞു നോക്കീട്ടില്യ, ഇപ്പൊ കെളവിയായപ്പോഴാനു കാണാന്‍ വിളിക്കണേ.

ന്‍റെ പട്ടി വരും....

എന്റെ കൂടെയുള്ള കുറച്ചു നാളത്തെ കൂട്ടുകെട്ടിന്റെ ഗുണം കൊണ്ട്, മറുപടി അധികം വൈകിയില്ല.

" ന്താ, പട്ട്യോള്‍ക്കൊക്കെ പ്പോ കെളവ്യോളെയാണോ ഇഷ്ടം....!!!

ഞാന്‍ പ്ലിംഗ്.....

No comments:

Post a Comment