Thursday 31 July 2014

വിരഹം....

രാത്രിയിലെല്ലാം ഓര്‍ത്തു ഞാന്‍ നിന്നെ; 
മാത്രയിലെല്ലാം കാത്തു ഞാന്‍ നിന്നെ.....

രാത്രി മുഴുവന്‍ അവളെയോര്‍ത്തു കിടന്നു. 

അവള്‍ വന്നെന്‍റെ കണ്ണില്‍ ദീപപ്രഭ പൊഴിചെന്കിലെന്നും 
എന്നില്‍ സ്നേഹനിറവിന്റെ അനിലശോഭയുതിര്‍ത്തെന്കിലെന്നും പ്രതീക്ഷിച്ചു ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. 

വെള്ളിവെളിച്ചത്തിന്റെ ഒരു വെയില്‍ക്കീറുപോലും തെളിയിക്കാതെ,
പ്രണയമഴയുടെ കുളിര്‍തെന്നല്‍ വീശാതെ,
എന്നെ ഇരുളിന്റെ കമ്പളം പുതപ്പിച്ചു,
പരിഭവത്തിന്റെ കനപ്പിച്ച മുഖമുള്ള നവവധുവിനെ പോലെ
അവളകന്നു തന്നെ നിന്നു; പുലരുവോളം..

പിറ്റേന്ന് രാവിലെയവള്‍ വന്നു.

മുന്‍കൂട്ടി പറയാതെ പണിക്ക് വരാതിരുന്ന അടിച്ചുതളിക്കാരിയെ പോലെ,
മുഖം വീര്‍പ്പിച്ചു,
പഴകിപിഞ്ഞിയ സാരിതലപ്പു കൊണ്ട് സന്കടതിരകളോഴുകുന്ന മൂക്ക് തുടച്ചു,
കണ്മഷി കലങ്ങിയ കണ്ണിലെ ഈര്‍പ്പം തുടച്ചു കളഞ്ഞു ,
സഹതാപ തരംഗമുണ്ടാക്കാന്‍ കള്ള് കുടിച്ചു വരുന്ന കണവൻ മുടി ചുറ്റി പിടിച്ചു ചുമരിലിടിക്കുന്ന പഴകിയ നുണകഥയുമായി,
ജീവിതപ്രാരാബ്ധങ്ങളുടെ വിഴുപ്പുഭാണ്ടമഴിച്ചു , നാടകീയതയുടെ മൂടുപടമണിഞ്ഞു ഉമ്മറത്ത്‌ കാല്‍ നീട്ടിയിരുന്നു.
.
.
.

No comments:

Post a Comment