പത്തൊന്‍പതില്‍,
തോളോട് തോള്‍ ചേര്‍ന്ന്,
കൈകള്‍ കോര്‍ത്ത്,
അഗ്നിസാക്ഷിയായ് ഇടതുഭാഗം ചേര്‍ന്നു നിന്നവള്‍...
ജന്മാന്തര സുകൃതഫലം പോലെ,
പോയ ജന്മ്പപുണ്യംപോലെ
പുളിനങ്ങള്‍ പോഴിചോഴുകുന്ന നിളാനദി പോലൊഴുകി ചാരത്തണഞ്ഞവളിവള്‍...
പവിത്രതയില്‍ ഇവള്‍ ഗംഗയായ് ,
പാതിവൃത്യത്തില്‍ അരുന്ധതിയായ്,
പരിചരണത്തില്‍ സീതയായ് ,
വിരഹത്തില്‍ ഊര്‍മിളയായ്
നിശ്ചയദര്ട്യത്തില്‍ ഗാന്ധാരിയായ് ,
ഭര്‍ത്രസ്നേഹത്തില്‍ പാര്‍വതിയായ്
സഹനത്തില്‍ സീതയായ്,
സഹവര്‍തിത്തില്‍ ദ്രൌപദിയായ്
എന്റെ മൌനത്തിന്റെ വാക്കായ് ,
വാക്കുകളുടെ ശബ്ദമായ്
ഞാനെന്ന അവളായ്, അവളെന്ന ഞാനായ് ...
പിന്നിലാവായ്, തെന്നലായ്, കാറ്റായ്, കുളി൪മഴയായ്,
മേഘമായ്, മേഖഗര്‍ജ്ജനമായ്, മൌനമായ്, മൌനനൊമ്പരമായ്
പുലര്‍വേളയില്‍ തുളസികതിരിന്‍ ന്യ്ര്‍മല്യമായ്,
സന്ധ്യയില്‍ നെയ്ത്തിരി വെട്ടമായ്,
വാഴുക തോഴിയായ്, റാണിയായ്, രാഗസുധാരസമായ് ...
ഈ ജന്മത്തിലും, വരും ജന്മങ്ങളിലും..
ജയ, ജയ, ജയ, ജയ ഹെ....!
ഇതിലും നന്നായി ഒരു ഭാര്യാ വര്‍ണന സാധ്യമെന്ന് തോന്നുന്നില്ല...... എഴുത്തിന്‍റെ അസുഖമുള്ളവരുടെ ഒപ്പം ജീവിക്കുക എന്നത് ചെറിയ കാര്യമല്ല... ചേച്ചിക്ക് നന്മകള്‍ ഉണ്ടാവട്ടെ.....
ReplyDeleteഭാര്യയെ ഇങ്ങനെ വർണ്നിചെങ്കിൽ കാമുകിയെ എങ്ങനെയൊക്കെ വർനിചിട്ടുണ്ടാവും
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്
നന്ദി
ReplyDelete