Sunday 16 June 2013

പ്രകൃതി...

ഒരു കാലമുണ്ടായിരുന്നു. തൊഴുത്തിലെ പശുവിനെ കറന്നു, നേര്‍മയും നന്മയും സത്യവും സമ്മോഹിച്ച പാല്‍ കുട്ടികള്‍ കുടിക്കുമായിരുന്നു. ആ ധവളപ്രഭ ചേര്‍ത്ത ചായ നമ്മള്‍ കുടിച്ചു ഉന്മേഷരാകുമായിരുന്നു. വീട്ടിലെ കോഴികള്‍ ഇടുന്ന മുട്ട പുഴുങ്ങി കുഞ്ഞുങ്ങളുടെ ആരോഗ്യം വര്ധിപ്പിക്കുമായിരുന്നു. കൌമാരത്തില്‍ നിരാശകള്‍ ബാധിക്കുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറകെട്ടുകളില്‍ പോയി മലര്‍ന്നു കിടന്നു, നീലവിഹായസ്സിലേക്ക് നോക്കി ആശ്വാസം കണ്ടെത്തുമായിരുന്നു. മാനംമുട്ടെ നില്ക്കുടന്ന കുന്നുകളില്‍ കയറി താഴെ പച്ചപ്പും വൃക്ഷലതാദികളും പുഴയും നോക്കി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിച്ചതില്‍ നിര്‍വൃതി കൊളള്മായിരുന്നു.

പ്രകൃതിയെ സ്നേഹിച്ച, പ്രകൃതി തിരിച്ചും ഇരട്ടിയളവില്‍ സ്നേഹിച്ച ഒരു കാലം. ഞാറ്റ്വേലകളും ഋതുഭേദങ്ങളും വെയിലും മഴയും തണുപ്പും അവനു കാലാകാലങ്ങളില്‍ നല്‍കി, ഗര്ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിനെ കാക്കുന്ന പോലെ, അവനെ പരിചരിച്ചു, പരിപാലിച്ചു. പ്രകൃതിയും മനുഷ്യനുമായി സംവദിച്ചു, സഹാവര്‍ത്തിച്ചു ഒന്നായി ജീവിച്ചിരുന്ന ഒരു കാലം, പ്രകൃതിയിലുള്ള ഓരോ അചേതനവും സചേതനവും ദൈവസമമായി കണ്ടിരുന്ന ഒരു കാലം..

എവിടെയാണ് പിഴച്ചത്?

കാലത്തിന്‍റെ കുത്തൊഴുക്കില്‍, മാററങ്ങളുടെ മഴവെള്ളപാച്ചിലില്‍, മനുഷ്യന്‍ മാറിയത് എപ്പോഴാണ്? ആരോഗ്യദായകമായ മുട്ട തരുന്ന കോഴിയെ, അതിനെ പ്രാണന്‍ എടുത്തു, ചോര ചിന്തി, നമ്മുടെ ദയ്നംദിന ഭക്ഷണമാകിയത് എന്ന് മുതലാണ്‌? നിഷ്കളങ്കതയുടെ പ്രതിരൂപമായ, സത്യത്തിന്റെ ശുഭ്രപ്രഭ തൂകുന്ന ക്ഷീരം ചുരത്തുന്ന പശുവിനെ, തലയ്ക്കു കൂടം കൊണ്ടടിച് ആഘാതത്തില്‍, പ്രാണവേദനയാല്‍ മലം വിസര്ജിച്ചു, തലച്ചോറില്‍ ചോര കട്ടയായി, കണ്ണ് തള്ളി, പിടഞ്ഞു ചത്ത ഒരു ദൈവസൃസ്തിയുടെ ഇറച്ചി, സന്ച്ചയനവും പതിനാരടിയന്തിരവും കഴിഞ്ഞുപോലും തണുപ്പിച്ചും വരുത്തും വെച്ച്, മനുഷ്യനും മൃഗത്തിനും ജീവന്‍ നല്കിയ സര്‍വേശ്വരന്റെ പടത്തിന് താഴെ ഇരുന്നു കടിച്ചു ചവച്ചു തിന്നാന്‍ മടി തോന്നാതെ അത്രയും ക്രൂരനായത് എന്നാണ്?

പ്രകൃതി മാതാവിന്റെ മാറ് പിളര്ന്നെടുക്കുന്ന പോലെ, നമ്മുക്ക് ഒരിക്കല്‍ സുന്ദരമായ പ്രകൃതി സൌന്ദര്യം ഔന്നത്യം കാണിച്ചു തന്ന കുന്നുകളെ മാന്തിയെടുത്ത്, ഒരിക്കല്‍ നമ്മെ മലരര്‍ന്നു കിടന്നു വിണ്ണിലെ നീലിമ ആസ്വദിക്കാന്‍ മെത്തയോരുക്കിയ ആ ആനച്ചന്തങ്ങളെ, കരിമരുന്നു വെച്ച് പൊട്ടിച്ചു, പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകിടം മറച്ചു, ആ കുന്നുകളെക്കള്‍ ഉയരത്തില്‍ കൊട്ടാരങ്ങള്‍ പണിതുയര്ത്തി , അന്തസ്സും അഭിമാനവും ഉയര്ത്തി പിടിക്കാന്‍ നമ്മള്‍ പഠിച്ചതെന്നാണ്?

നമ്മുക്ക് നീന്തി തുടിക്കാന്‍, അഴുക്ക് കഴുകി കളയാന്‍, നമ്മളെ കവികളാകാന്‍, കളകളം പുളിനങ്ങള്തിര്‍ത്തു അലസമോഴുകിയിരുന്ന പുഴകളെ മാലിന്യ ചാലുകളാക്കാന്‍, മണല്‍ വാരി നമ്മുടെ സൌധങ്ങളെ നിത്യാമേനോന്റെ കവിള്തകടങ്ങള്‍ പോലെ മിനുസ്സമാക്കാന്‍ നമ്മളെ പ്രേരിപ്പിച്ച വികാരമെന്താണ്

കെട്ടിപോക്കിയ സൌധങ്ങളുടെ ചാരുപടിയിലിരുന്നു, അങ്ങകലെ പോട്ടിക്കുന്ന പാറകളെയും ഇടിചിടുന്ന കുന്നുകളെയും നോക്കി പരിസ്ഥിതി പ്രേമം പ്രകടിപ്പിക്കുന്ന ഇരട്ടതാപുള്ള മനുഷ്യ, നീ മനുഷ്യനെന്ന, ദൈവത്തിന്റെ മഹത്തായ സൃഷ്ടിക്ക് അപമാനമാണ്. പ്രകൃതി പിടയുകയാണ്, അവിവേകിയായ, ചിന്തശൂന്യനായ മനുഷ്യന്‍ കാണിക്കുന്ന പെക്കൂത്തുകളില്‍ അവള്‍ ചിതയില്‍ ഏറിയ പെട്ട സതിയെ പോലെ എരിഞ്ഞു തീരുകയാണ്. പ്രകൃതി സ്ത്രീയാണ്, സര്‍വ്വംസഹയാണ്, ക്ഷമയുടെ മൂര്‍തതിരൂപമാണ്. പക്ഷെ അവള്‍ക്കു മറ്റൊരു മുഖമുണ്ട്, രൌദ്രതയുടെ, സംഹാര മൂര്‍ത്തിയുടെ, സര്‍വ്വവും തകര്‍ത്തെറിയുന്ന ദുര്‍ഗയുടെ...

അഹങ്കാരിയായ സുധാകരന്മാരെ, 


പ്രകൃതിയോടുള്ള വെല്ലുവിളി നിന്റെ സ്വന്തം കുഴിമാടത്തിന്റെ മാത്രമല്ല, വരുന്ന തലമുറയുടെ കൂടെ കുഴികള്‍ തോന്ടുന്നതിനു തുല്യമാണ്. ഈ അരാജകത്വം കാണാതെ, ഇതിനെതിരെ പ്രതികരിക്കാതെ, മൊബൈലിലും ലാപ്‌ടോപിലും നാല് ചുവരുകള്‍ക്കുള്ളിലെ കുളിര്‍മയിലും വിരാജിക്കുന്ന സുധാകരന്മാരെ, നിങ്ങള്ക്ക് വരും തലമുറ മാപ്പ് നല്കില്ല. സൌധങ്ങളുടെഉയരവും ഉറപ്പുമൊന്നും ഒരു സുനാമിയും തടുക്കാന്‍ നിനക്ക് ഉപകരിക്കില്ല, ഭൂമികുലുക്കങ്ങള്‍ നിത്യസംഭാവങ്ങളാകും, സുനാമികള്‍ നിത്യ കാഴ്ചകളാകും, കടല്‍ വലുതായി കരയെ കാര്‍ന്നു തിന്നും, ഊഷ്മാവ് കൂടി നിന്റെ തൊലികള്‍ വെന്തുരിയും.

സുധാകര, 


നിന്നെ ശപിക്കാന്‍ പൊങ്ങുന്നതു നിന്റെ പിതാമഹന്മാരുടെ ചുളിവ് വീണ കൈകള്‍ മാത്രമാവില്ല, പിറന്നു വീഴാന്‍ പോകുന്ന തലമുറകളുടെ നനുനനുത്ത നേര്ത്ത  കൈകള്‍ കൂടിയാകും...

 ശപിക്ക പെട്ട സുധാകര ജന്മങ്ങളെ, ഓര്‍ക്കുക. 

പ്രകൃതി നിങ്ങളെ സ്നേഹിക്കും, പ്രകൃതിയെ നിങ്ങള്‍ സ്നേഹിച്ചാല്‍......

No comments:

Post a Comment