Sunday 16 June 2013

ആത്മമകഥ....

പട്ടിണിയും പരിവട്ടവും ഒക്കെ ഉണ്ടെങ്കിലും മലയാളത്തില്‍ എം എ എടുക്കണം,
 അറിയപെടുന്ന  സാഹിത്യക്കാരനാകണം ഏന്നൊക്കെയായിരുന്നു ലോക്കലായി പറഞ്ഞാല്‍ പൂതി, സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അഭിലാഷം.

കവിത, കഥ, ലേഖനം ഒക്കെ പയറ്റി. ഞാന്‍ എഴുതിയതെല്ലാം, സ്വന്തം ചോരയാനെന്നറിഞ്ഞു തേരില്‍ തരിച്ചു നില്ക്കു ന്ന ഭീമനെ, " ജീവന്‍ വേണമെങ്കില്‍ ഓടിക്കോ, വൃകോദര"  എന്ന് പറഞ്ഞു പുച്ചിചു ചിരിക്കുന്ന കര്‍ണ്ണനെപോലെ, എന്നെ നോക്കി കൊഞ്ഞനംകുത്തി, പരിച്ചസിച്ചു ചിരിച്ചു.

ഞാന്‍ വേദനയോടെ, 

അപമാനിതനായി,
തല താഴ്ത്തി, 
ഞാന്‍ എഴുത്തില്‍ ഒന്നുമാവില്ല എന്നാ തിരിച്ചറിവോടെ സ്വയം പിന്‍ വാങ്ങി..

അവസാനം, എന്റെ
ആത്മമകഥ  എഴുതാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ അവിടെയും ഞാന്‍ തൊറ്റുപോയി; എന്റെ സ്വന്തം ജീവിതകഥ  എനിക്ക് മുന്നേ ആരോ എഴുതികഴിഞ്ഞിരുന്നു....!!!

No comments:

Post a Comment