Tuesday 18 June 2013

ബോഞ്ചി...........

ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ( 1991-1998) പിശുക്കിനെ പേരുകേട്ട രണ്ടു തിരുവനതപുരം സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നു. രണ്ടു പേരും പ്രൊഫസര്‍ ധന്ബതികളുടെ മക്കളാണ്, പൂത്ത കാശുണ്ട്. പക്ഷെ എന്ത് ചെയ്യാം നഗരത്തിന്റെ പുതുസന്തതികളാണ്.  
നന്മ, സ്നേഹം, സൗഹൃദം, കരുണ, സാഹോദര്യം, പങ്കുവെക്കല്‍ ഇതൊക്കെ ഇചിരിപൂരം കുറവാണ്. ഒരാള്‍ ഇപ്പോള്‍ കേന്ദ്ര സര്‍വീസിലും മറ്റൊരാള്‍ ബാങ്ക് മനജേരും ആണ്.

ഡല്‍ഹിയില്‍ മെയ്‌ മാസതിലെ, മുഖത്ത് പഴുത്ത ചീനച്ചട്ടി വെച്ച പോലെയുള്ള ചൂട് സമയത്ത്, രണ്ടു പേരും കൂടി ശേനിയാഴ്ച കറങ്ങാന്‍ ഇറങ്ങിയതാണ്. രണ്ടു പേര്ക്കും നല്ല ദാഹമുണ്ട്, പക്ഷെ എന്തെങ്കിലും കുടിച്ചാല്‍ ഷെയര്‍ ചെയ്യണം. അത് ആ ദിവസത്തെ ഉറക്കം കെടുത്തും. രണ്ടു പേരും വിശപ്പും ദാഹവും സഹിച്ചു നടന്നു. ഒടുക്കം ഗത്യന്തരമില്ലാതെ, മനോജ്‌ ഉണ്ണിയോട് പറയാണ്:

ഡേയ്, ഞാന്‍ നെനക്ക് ഒരു ബോഞ്ചി ( നാരങ്ങ വെള്ളം) വാങ്ങി തരാം, നെയെനിക്കും വാങ്ങി താടെയ്‌........

No comments:

Post a Comment