Sunday 16 June 2013

പാര്‍ത്ഥന്‍...

പഞ്ചപാണ്ടവരിലെ മധ്യമന്‍. യോദ്ധാവ്, വില്ലാളിവീരന്‍, കൌരവരുടെ പേടിസ്വപ്നം!. ഇവനില്ലയിരുന്ന്നെങ്കില്‍ കാണാമായിരുന്നു അലസനും സുഖലോലുപനും പകിട കളികക്കാരനുമായിരുന്ന, മുക്കിനും മൂലക്കും ( ചിലപ്പോള്‍ രണ്ടു മുലകള്ക്കും ) ധര്‍മമശാസ്ത്രങ്ങള്‍ പറയുന്ന ചേട്ടായിടെ അവസ്ഥ!!! അനിയന്‍ മല്‍സരം ജയിച്ചു കൊണ്ടുവന്ന പെണ്ണിന് മേല്‍ കണ്ണ് വെച്ചത് ഈ അണകൊണാപ്പന്‍ രാജകുമാരന്‍. അമ്മ പറഞ്ഞ ഏതോ വാക്കില്‍ കയറി പിടിച്ചു, വിയര്‍ക്കുമ്പോള്‍ താമരപ്പൂവിന്റെ സുഗന്ധം പരത്തുന്ന ദ്രൌപദിയെ, കഷ്ടപ്പെട്ട് നേടിയവന് ആദ്യത്തെ അവസരം കൊടുക്കാതെ ( അതെന്തു നീതിസൂക്തതിന്റെ ചുവടു പിടിചാണാവോ) സ്വന്തമാക്കി സുഖിച്ചവന്‍. ഈ ഒന്നിനും കൊള്ളതതവന്റെ കഥ ഇവിടെ വിട്ടു, നമ്മുക്ക് ഫല്‍ഗുണനിലേക്ക് വരാം.

അസ്ത്രങ്ങള്‍ ഒഴിയാത്ത ആവനാഴി.  ജീവിതത്തില്‍ മുട്ട് വിറച്ചതും മൂത്രമോഴിച്ചതും ആന്‍കുട്ടിയായ കര്‍ണന്റെ മുന്നില്‍ മാത്രം. പണി പാള്മെന്നു തോന്നിയ അവസരത്തില്‍ ദ്രോണര്‍ രക്ഷപെടുത്തി, അല്ലെങ്കില്‍ മമ്മൂട്ടിയുടെ സിനിമകള്‍ പോട്ടണ പോലെ വില്ലാളി വീരന്‍റെ മാനം മാനത്തു എട്ടുനിലയില്‍ പോട്ടിയേനെ. സ്വന്തം കഴിവ് കൊണ്ട് നേടിയ കൈതപൂവിന്റെ ഗന്ധമുള്ള ദ്രൌപദിയെ സഹോദരന്മാര്‍ക്ക് പങ്കിട്ടു നല്കി്യ മഹാല്‍മാവ്‌  (എന്നിട്ടും ദാനധര്‍മങ്ങളുടെ പേറ്റെന്റ്  ഒരു കവചവും രണ്ടു കുണ്ടലങ്ങളും നല്‍കി്യ കര്‍ണെന്. ത്ഫൂ,..  ഈ സതുതിപാടകരുടെ ഒരു കാര്യം!!!) സൂതപുത്രനായ കര്‍ണ്ണ്നുമായി എതിരുടുമ്പോള്‍ ഒരു സൂതന്റെ പുത്രനെ  "ഞമ്മന്റെ ആളെന്നു" കരുതി ഒരു സൂതന്‍ തന്നെ ചതിചാലോ എന്ന ചിന്തയില്‍, സൂതന് പകരം പിന്നോക്കക്കാരനും കൌശലക്കാരനുമായ ഒരു യാദവനെ വണ്ടിയുടെ ഡ്രൈവര്‍ ആക്കി.  ഇനി യെവനെങ്ങാനും ചതിചാലോ എന്ന് കരുതി   അങ്ങേരെടെ പെങ്ങളെ കെട്ടി കക്ഷിയെ അളിയാനാക്കിയ ബുദ്ധിരാക്ഷസന്‍ ആണ് അര്‍ജുനന്‍.  പടകളത്തില്‍ തനിക്ക് നേരെ നിരന്നു നിന്ന കൌരവപടയെ കണ്ടു, കണ്ണ് മഞ്ഞളിച്ചു, ഊതി പെരുപ്പിച്ച തന്റെ ശക്തിയില്‍  വിശ്വാസം നഷപെട്ടു, അസ്ത്രപ്രഞ്ഞ്നായ്, നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു, മനം തളര്‍ന്നു, രഥത്തില്‍ കുന്തിചിരുന്നവന്‍, ഈ കുന്തിപുത്രന്‍, കാര്‍ത്തവീര്യാര്‍ജുനന്‍.

ഒടുക്കം അളിയന്‍ കൃഷ്ണന്‍, കവലപ്രസന്ഗം നടത്തുന്ന ഉപദേശികളെ പോലെ അറംപാതമില്ലാതെ നടത്തിയ ധര്‍മ്മത്തിലും കര്‍മ്മത്തിലും നട്ടം തിരിഞ്ഞു, വിലപിച്ചു, സഹികെട്ടു, പണ്ടാരമടങ്ങി, ഇനിയിപ്പോ യുദ്ധം ചെയ്താലേ അളിയന്‍ വായടക്കൂ എന്ന് സ്വയം തിരിച്ചറിഞ്ഞു യുദ്ധഭൂമിയിലേക്ക്‌
മേലെപറമ്ബിലെ ആണ്‍ വീട് എന്ന സിനിമയില്‍ കുളത്തിലേക്ക്‌ ചാടുന്ന ജഗതിയെ പോലെ,  "യെശോദേ " എന്ന് ഉറക്കെ വിളിച്ചു,   നീയോഗം, കര്‍മം, ധര്‍മം, മര്‍മം എന്നോക്കെ വിളിച്ചു കൂവി (എന്റെ ഒരു യോഗം, കര്മ്ദോഷം, പണ്ടാരമടങ്ങാന്‍ എന്നോക്കെയാണ് സത്യത്തില്‍ ഉദേശിച്ചതെന്നു കുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പിന്നെയെഴുതി) പടകളത്തിലേക്ക് എടുത്തു ചാടി, കിളവകേസരികളായ വകയിലെയും വകയിലില്ലാത്തതും ഒരു വകക്ക് കൊള്ളത്തവരുമായ മാതുലന്മാരോടും, കൊച്ചച്ചന്‍മാരോടും, പാമ്പ്, പാറ്റ, പഴുതാരകളോടും പൊരുതി, കള്ളത്തരത്തില്‍, ഗുരുവായ ദ്രോണരെയും,  സ്വന്തം ചോരയായ കര്‍ണനെയും തോല്പ്പിച്ച് നേടിയതെല്ലാം, പണ്ടതെപോലെതന്നെ, പൂര്‍വാധികം ഭംഗിയായി, ചേട്ടന് കാഴ്ച വെച്ച കഥ, മഗതരെ, സൂതരെ, ഇനിയുമിനിയും പാടൂ...

പാര്‍ഥന്റെ വീരശൂരപരക്രമാകഥകള്‍, സഹോദരങ്ങളുടെ, അമ്മയുടെ സന്തോഷത്തിനും ഐക്യത്തിനും വേണ്ടി ദാനം ചെയ്ത ത്യാഗത്തിന്റെ കണ്ണീര്‍ വറ്റാത്ത കഥകള്‍.....

No comments:

Post a Comment