Sunday 7 December 2014

തെരുവുവേശ്യ.


സുരതസുഖം പകുത്തെടുത്ത്
വിത്തും വിസ്ർജ്യങ്ങളും വിതച്ച ഉർവ്വരതയെ മറന്ന്
ആൺപാതി പറയാതെ പിൻവാങ്ങിയകന്നുപോയ്...

സുഖനോവുകളുടെ ബാക്കിപത്രമായ രതിയുടെ പാപഭാരം പേറി
ഉദരഭ്രൂണങ്ങൾക്ക് ഇരതേടി,
സഹനത്തിൻടെ സന്കടരൂപമായി നടന്നലയുന്നിവൾ.

വിളർത്തുവരണ്ടുണങ്ങിയ വിത്തും വിടർന്ന വായും വിടലചിരിയുമായ്
വികാരവിവശനായി വഴിതെറ്റി വീണ്ടുമവൻ വരുമായിരിക്കും.

മുഖമുരസിയും മുറുമുറുത്തും മുരണ്ടും മൂളിയും മൂപ്പിച്ചും
മുഖപടമണിഞ്ഞ അമ്മയേയും മകളേയും മണത്തറിയാതെ,
മാറിമാറി രമിച്ചുമറക്കാൻ അവൻ വിണ്ടും വരുമായിരിക്കും....

No comments:

Post a Comment