Tuesday 16 July 2013

നീര്‍മാതളം പൂത്തുലഞ്ഞപ്പോള്‍

നിലാവുള്ള, നക്ഷത്രങ്ങള്‍ പ്രഭാപൂരം ചൊരിയുന്ന ഒരു മകരമാസരാവില്‍,
കയ്യില്‍ നിറയെ മൈയ്ലാന്ചിയിട്ടു,
കറുത്ത വളകളിട്ടു,
വാലിട്ടു കണ്ണെഴുതി,
വട്ടത്തില്‍ കറുത്ത പൊട്ടുതൊട്ട്,
ഇറുകിയ മേല്‍വസ്ത്ര മണിഞ്ഞു,
കത്തുന്ന മിഴികളും വശ്യമായ പുന്ചിരിയുമായി, ലാസ്യഭാവത്തോടെ, എന്റെ തോളത്തു കൈ വെച്ച് , മുട്ടിയുരുമി അരികിലിരുന്നു അവള്‍ പചോദിച്ചു :

" എനിക്ക് വേണ്ടി എന്ത് ചെയ്യും.... ? "

മുല്ലപ്പൂ മണം, വാക്കിന്നും വായുവിനും..

ഉച്വസവായുവിനു പതിവില്ലാത്ത ചൂട്,
വിയര്‍പ്പ് പൊടിയുന്ന കഴുത്തു,
ഉയര്‍ന്നമരുന്ന മാറിടം,
കക്ഷങ്ങളില്‍ നനഞ്ഞുതിരുന്ന ചെന്ബന്‍ മുടിയുടെ നനവ്‌,
മുടിയില്‍ തിരുകിയ കുടമുല്ലയുടെ രൂക്ഷഗന്ധം....

തലക്കുള്ളില്‍ വട്ടമിട്ടു പറക്കുന്ന തുമ്പികള്‍ യുഗ്മഗാനം പാടാന്‍ തുടങ്ങിയിരുന്നു.  പറയാനല്ല, പ്രവര്‍ത്തിക്കാനുള്ള  സമയമാനെന്നറിഞ്ഞിട്ടും,  എന്നിലെ സാഹിത്യകാരന്‍ നിയന്ത്രിച്ചു. അവ്യക്തമായി, തേവര്‍ മകനില്‍ രേവതി പാട്ട് പാടിയ പോലെ പറഞ്ഞു:

" ഒരു ദിവസം ഞാന്‍ നിന്നെ വിട്ടു അങ്ങകലേക്ക് പോകും, ആ കാണുന്ന നക്ഷത്രകൂട്ടത്തില്‍ ഒരു പോന്താരകയായി ഉദിച്ചുയര്‍ന്നു നിന്നെ നോക്കി കണ്‍ചിമ്മും...

നീ മിഴിയടച്ചു, ഒരു സുന്ദരപുരുഷനെ കിട്ടാന്‍ പ്രാര്‍ഥിക്കുമ്പോള്‍ ; നിന്റെ അഭിലാഷം നിറവേറ്റാന്‍ ഒരു ഉല്‍ക്കയായി പൊട്ടിവീണ്, കത്തിജ്വലിച്ചു, ഞാന്‍ ജീവന്‍ വെടിയും...

പിന്നെ കത്തിജ്വലിച്ചത് അവളിലെ കാമമായിരുന്നു,

പതിനാറിന്റെ കാമം മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ അലറി വിളിച്ചു 

ഞാന്‍ ഞെരിഞ്ഞമരുന്ന നിമ്നോന്നതങ്ങളില്‍ വീണുടഞ്ഞു,
വേലിയേറ്റവും വേലിയിറക്കവും ആസ്വദിച്ച്,
തിരമാലകള്‍ എണ്ണുന്ന കുട്ടിയെ പോലെ,കൌതുകം കൊണ്ടു, 

അലയടിക്കുന്ന തിരമാലയില്‍ നനഞ്ഞു കുതിരുന്ന തീരം പോലെ,
സഫലമായ വന്നതൃഷ്ണകളിലെ ധന്യത ഏറ്റുവാങ്ങികൊണ്ട് , 

താമരനൂലുപോലെ നീണ്ടുവരുന്ന കൈകളില്‍ നിര്‍വൃതിയണിഞ്ഞു, 
നാണം കൊണ്ട് മേഘങ്ങള്‍ക്കിടയില്‍ മറയുന്ന ചന്ദ്രനെ നോക്കി കണ്‍ ചിമ്മി,
അവളിലെ കിതപ്പുകളിലെ സംഗീതം ആസ്വദിച്ച് കൊണ്ട് മലര്‍ന്നു കിടന്നു.........

No comments:

Post a Comment