Thursday 19 February 2015

പുനര്‍ജ്ജനി.


എനിക്കൊപ്പമോടിയെത്താനാവാതെ തളര്‍ന്നു വീണവര്‍ക്കൊപ്പം കുതിച്ചുപായണം.
അമ്മയുടെ ഗര്‍ഭഗേഹമരതണലിലെ ആലിലമഞ്ചലില്‍ ചാഞ്ചാടിയുറങ്ങണം.
മതിവരാതെ കൈവിട്ട നിഷ്കളങ്ക പുലര്‍കാല കതിരൊളികളില്‍ ഉണങ്ങി മേയണം.
കൗതുക കുതൂഹല വര്‍ണ്ണ വിസ്മയ ബാല്യകളിയരങ്ങിലേക്ക് ഊളിയിട്ടിറങ്ങണം.
മീശ മുളക്കുന്ന, തൊട്ടാല്‍ പൊട്ടുന്ന കൗമാര കുസൃതികളില്‍ സ്വയം മറക്കണം.
കത്തിജ്വലിക്കുന്ന ഉഷ്ണ യൗവ്വന തൃഷ്ണകളിൽ വിയര്‍ത്തൊലിക്കണം.
സമശീതോഷ്ണ ബൗദ്ധിക സായന്തനത്തിലെരിഞ്ഞു തീരണം.
ചുവപ്പുരാശി പടര്‍ന്ന സാന്ദ്രസന്ധ്യയില്‍ മുങ്ങാംകുഴിയിട്ട് പൊങ്ങി നിവരണം
ഭോഗിച്ചു തളര്‍ന്നു പുതച്ചുറങ്ങിയ രാവുകളിൽ ഇനിയുമുറങ്ങിയെണീക്കണം.
തിരികെ പോകണം.
കവച്ചു വെച്ച് നടന്നു നീങ്ങിയ ജീവിതതീരങ്ങളില്‍ ചവുട്ടി മെതിച്ചു നടക്കാനെനിക്ക്,
തിരികെ പോകണം..

No comments:

Post a Comment